Friday, October 5, 2018

വേലിയഴിച്ചെടുക്കാംപാടത്തെ_വിശേഷങ്ങള്‍ 2

2

ചാത്തന്‍ കണിയാര്‍ രാവിലെ എണീറ്റത് ഇടം തിരിഞ്ഞാണ്. കഴുത്തിനു ഒരു ചെറിയ വേദന പോലെ തോന്നി, രാവിലത്തെ മുങ്ങിക്കുളിക്കിടയില്‍. കഴിഞ്ഞ രാത്രിയിലെ അത്യാദ്വാനത്തിന്റെ ഫലമാവാം എന്ന് വിചാരിച്ച് ഗോപ്യമായ ഒരു ചിരി ഉള്ളിലോതുക്കുകയും ചെയ്തു കണിയാര്‍, ജലതര്‍പ്പണം നടത്തുമ്പോള്‍.

ജപവും കുളിയും കഴിഞ്ഞു, വെള്ളത്തില്‍ നീട്ടിത്താളിച്ചെടുത്ത് പിഴിഞ്ഞ കോണകവും തോളിലിട്ടു, ത്യാഗരാജ കീര്‍ത്തനവും മൂളി വരുമ്പോഴാണ് ഇന്നത്തെ ദിവസം അത്ര പന്തിയാവില്ല എന്ന് കണിയാര്‍ക്ക് തോന്നിയത്.

ചുറ്റിപ്പിണയുന്ന പാമ്പുകളെ നോക്കി ശാന്തനായി കിടക്കുന്നു ഒരു തെരുവുനായ, ഒളിഞ്ഞു നോട്ടക്കാരന്റെ കൌശലതയോടെ.
ദേവീ, എന്ന് പ്രാര്തിച്ച്, നെഞ്ചത്ത് കൈ വച്ച് അമ്പലത്തിന്റെ ദിശയിലേക്ക് നോക്കി തൊഴുതപ്പോഴേ കണിയാര്‍ക്ക് ഉറപ്പായി, ഇന്ന് കടന്നു കിട്ടാന്‍ പാടാണ് എന്ന്.

പാടം കടന്നു പടിപ്പുര വാതില്‍ തള്ളി അകത്തേക്ക് ചെന്ന കണിയാരുടെ ഊര്‍ജം കണ്ടു ഭാര്യ കുഞ്ചിയമ്മക്ക് ചെറിയൊരു നാണം വന്നു, ഈ പ്രായത്തിലും എന്താ വികൃതി എന്നോര്‍ത്ത്. പക്ഷെ കണിയാരുടെ മുഖം കണ്ടതും കുഞ്ചിയമ്മയുടെ മുഖം ഇരുണ്ടു.

കാറ് കൂടിയിരിക്കുന്നു, പക്ഷെ വല്ലാത്ത ഒരു ശാന്തത. മുപ്പത്താറു വര്‍ഷത്തെ കണിയാരുടെ കൂടെയുള്ള ജീവിതം പഠിപ്പിച്ച ലക്ഷണശാസ്ത്രത്തിന്റെ ബലത്തില്‍ കുഞ്ചിയമ്മ ചില നിഗമനങ്ങളിലെത്തി. പറയാന്‍ വന്നതത്രയും ഉള്ളില്‍ തന്നെയൊതുക്കി വെറുതെ കണിയാര്‍ കണവനെ നോക്കി നിന്നു.

“രാവിലേ, കഞ്ഞിയാവാം അല്ലേ കുഞ്ച്യെ?” കണിയാര്‍ ചോദിച്ചു.
“വേറെ ഒന്നും ഇരുപ്പില്ലാത്തോണ്ട് അതന്നെയാവാം, വിഷമാവില്ല്യ”
തെങ്ങയുണ്ടൂച്ചാല്‍ ചുട്ടരച്ചൊരു ചമ്മന്ത്യാവാം, ഉപ്പിലിട്ട മാങ്ങേം, ആര്‍ഭാടം കുറയ്ക്കണ്ട”

കഞ്ഞീം കുടിച്ച് ഒരേമ്പക്കവും വിട്ടു വെറ്റില പാക്ക് ചവക്കുന്നതിനിടയിലാണ് ഒരു നിസാര കാര്യം പോലെ കണിയാര്‍ അത് പറഞ്ഞത്. സംയമനത്തോടെ മുഴുവനും കേട്ടിരുന്ന കുഞ്ചിയമ്മ ആ നിസാരത തന്നിലേക്കാവാഹിച്ചു.
പിന്നെ ചോദിച്ചു.” കുട്ട്യോളെ വിളിക്കണ്ടേ?”
“വേണ്ട, അവരിപ്പോ വന്നാല്‍ ശരിയാവില്ല.ഇന്നത്തെ ദിവസം കഴിയട്ടെ, നാളെ, നാളെ മതി. ഇന്നെത്തിയാല്‍ ചിലപ്പോള്‍ അവരുടെ ജീവനും കൂടി....” കണിയാര്‍ പറഞ്ഞു മുഴുമിപ്പിച്ചില്ല.

കുഞ്ചിയമ്മ ഒരു നിമിഷം, ഒന്ന് തേങ്ങണോ എന്ന് സംശയിച്ചു, പിന്നെ രണ്ടും കല്‍പ്പിച്ച്, ഒരു ശബ്ദം പുറത്തേക്ക് വിട്ടു.
“വിഷമിക്കരുത്, കുഞ്ചീ, കാലചക്രമാണ്, അതുരുളുന്നതിനനുസരിച്ച് എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു ദിവസം വരും. ഈ ദിവസം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമേ നമുക്കുള്ളൂ, നാളെയെക്കുറിച്ച് ചിന്തിച്ചിട്ട് എന്തുകാര്യം...??”

കുഞ്ചിയമ്മക്ക് ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടി. കണിയാര്‍ തുടര്‍ന്നു.
“ഇനി രണ്ടു മണിക്കൂര്‍, വേലിയഴിച്ചെടുക്കാംപാടത്തിന്റെ ശാന്തതക്ക് അത്രയേ ആയുസ്സുള്ളൂ, പിന്നെ എന്ത് സംഭവിക്കും എന്ന് പറയാനാവില്ല, ഒന്നുമാത്രം പറയാം, ഇതുവരെ കണ്ട വേലിയഴിച്ചെടുക്കാംപാടം ആവില്ല നാളെമുതല്‍.”

ഒന്ന് നിര്‍ത്തി, മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലേക്ക് നീട്ടിത്തുപ്പി കണിയാര്‍ തുടര്‍ന്നു.
“ഇത് വരെ വേലിയഴിച്ചെടുക്കാംപാടത്തിനു ഒരു നീതിയുണ്ടായിരുന്നു, ആ നീതി കൈ മോശം വന്നിരിക്കുന്നു. കണ്ടന്‍ മഹാരാജാവിനു സ്ഥാനഭ്രംശം വരും, വടക്കൂന്നു വന്ന മൂത്തത് അധികാരം, ശൂദ്രച്ചിയില്‍ പിറന്ന മകനില്‍ എത്തിക്കും, പിന്നെ ഇവിടം ഒരു രണഭൂമിയാവും. അധികാരക്കച്ചവടങ്ങള്‍ ചിലരെ ധനികരാക്കും, ഇപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ദരിദ്രരും. കാലചക്രത്തിന്റെ വികൃതി. നമ്മുടെ മക്കള്‍ ഇതിലെവിടെയാവണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂത്തവന്‍ കൃഷ്ണന്‍ എന്റെ ആവണപ്പലക എടുക്കണം, ഇളയവന്‍ വൈദ്യം പഠിക്കണം. ഇനിയുള്ള കാലം അധികാരവര്‍ഗത്തിന്റെ താങ്ങായി നില്‍ക്കണം, ഇല്ലെങ്കില്‍ വംശനാശം വന്നെക്കാമെന്നു ഞാന്‍ ഭയപ്പെടുന്നു”

“കണിയാരെ, ഇവിടാരൂല്ലേ?” മുന്‍ വശത്തുനിന്നും കേട്ട വിളിയാണ് കുഞ്ചിയമ്മയെ രക്ഷിച്ചത്. ഒരു നിശ്വാസത്തോടെ ആ സാധ്വി എണീറ്റു, കണിയാര്‍ ഒരു നിമിഷം മൌനമായി പ്രാര്തിച്ഛതിനു ശേഷം മുന്‍വശത്തേക്ക് നടന്നു.

ഉമ്മറത്ത് മൂത്തത് അയച്ച കാര്യക്കാരന്‍ ചന്തോത്തെ കുഞ്ഞിക്കണ്ണന്‍ ആയിരുന്നു.

“കണിയാര്‍, അടിയന്തിരമായി ഒന്ന് വരണം....”

“ദേവിയെ കാണാനില്ല അല്ലേ”? കണിയാര്‍ ഒരു പുഞ്ചിരിയോടെ അന്വേഷിച്ചു.

“കണിയാരെങ്ങനെ അറിഞ്ഞു, എന്ന സംശയം ചന്തോക്കാരനുണ്ടായില്ല. ഒന്ന് തൊഴുതു.

“പോവ്വ്വല്ലേ?”

“ഒരു നിമിഷം; യാത്ര പറയാനുണ്ട്. ഇനി ഒരു തിരിച്ചുവരവ്.......”

ആലോചിച്ച് വിഷമിക്കാനുള്ള മടികാരണം ചന്തോക്കാരന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല.

“കുഞ്ചീ, നീ വയല്പ്പടിത്താഴത്തു, അമ്മായീടവിടെ പോയി നില്‍ക്കുക രണ്ടു നാള്‍, പിന്നെ തിരിച്ചു വന്നു കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കുക. നല്ലത് മാത്രം വരട്ടെ.” ഇതും പറഞ്ഞു കണിയാര്‍, കുഞ്ചിയമ്മയുടെ മുഖത്തു പോലും നോക്കാതെ, തിരിഞ്ഞു നോക്കാതെ, തന്റെ സഞ്ചിയുമെടുത്ത് നടന്നു, ചന്തോക്കാരന്റെ പിറകെ.
------------------- ---------------------------------- ------------------------------------
കൂനന്‍ മലയുടെ താഴെ ചാമ്പക്കയും തിന്നിരുന്ന ദേവിക്ക് കലശലായ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

ദൂരം


ഒന്ന്.

ദൂരങ്ങള്‍ ഒക്കെ നമുക്ക് തന്നെ നടന്നു തീര്‍ക്കാനുള്ളതാണ്.
നടന്നു തുടങ്ങുമ്പോഴും തീരാറാവുമ്പോഴും തീര്‍ന്നു കഴിഞ്ഞാലും ആരെങ്കിലും കൂടെയുണ്ടാവുമെങ്കിലും നമ്മുടെ ദൂരം നമ്മള്‍ തന്നെ നടന്നു തീര്‍ക്കണം. ആള്‍ക്കൂട്ടത്തില്‍ തനിയെ ആയത് പോലെയാണ്, നമ്മള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നു കയറുന്നത്.
ഒരു ലക്ഷ്യവുമില്ലാത്തവനാണ് ഞാന്‍ എന്ന് പറയാറുണ്ട്, പലരും. ഞാനും അങ്ങെനെ ഒരാളായിരുന്നു. ലക്ഷ്യം എന്താണ് എന്നാരെങ്കിലും ചോദിച്ചാല്‍, ഇങ്ങനത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക എന്നും പറഞ്ഞു നടന്നകന്നിരുന്ന ഒരുകാലം.ആ പറച്ചിലും നടത്തവും ഒരു ലക്ഷ്യത്തിന്റെ ചെറു കഷണങ്ങള്‍ ആയിരുന്നു എന്ന് അപ്പോള്‍ മനസിലാക്കാന്‍ ആവതുണ്ടായിരുന്നില്ല.
പുനര്‍വിചാരങ്ങളുടെ കാലമാണ്.
ആത്മാവില്‍ അഹത്തിനെ കുഴിച്ചുമൂടി, സാത്വികനായിരിക്കുകയാണ്.
രാജസ്വിയില്‍ നിന്നും സാത്വികനിലെക്കൊരു യാത്ര.
അടഞ്ഞു തുടങ്ങിയ മിഴികളില്‍ നീരുറവ പൊടിഞ്ഞിരുന്നു. തുടക്കാന്‍ മിനക്കെട്ടില്ല.. മൂകാംബികയിലെ തണുപ്പ് ഉള്ളിലെ ചൂടിനെ പതുക്കെ ആറ്റി അകറ്റുന്നു. തണുപ്പ് ഒരാശ്വാസമാണ്. മഴ പെയ്ത മാനം ഇനിയും തെളിഞ്ഞിട്ടില്ല. സൌപര്‍ണികയിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ കഴുകിപ്പോകുമോ? അറിയില്ല.
കാലം തെറ്റിയ മഴ, മൂടല്‍ മഞ്ഞിനെ അകറ്റി നിര്‍ത്തിയിരുന്നു. പൂര്‍വാധികം ശക്തിയോടെ അവ തിരിച്ചെത്തുകയാണ്.ദേവികയെ മൂടല്‍ മഞ്ഞിനിടയില്‍ കാണാതായി. ഹൃദയം ചെറുതായി വിറ കൊണ്ടു. കാലമിത്രകഴിഞ്ഞിട്ടും ഒരു നിമിഷം അവളെ കാണാതായാല്‍ മനസിന്‌ ചെറിയ വിങ്ങലാണ്, അകാരണമായ ഭയവും.
കണ്ണടച്ചു. തണുപ്പ് കൂടി വരുന്നു. സുഖകരമായ ഭക്തി ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടോ? അതും മലയാളത്തില്‍. നിശബ്ദതയെ തകര്‍ക്കുന്നു എങ്കിലും ഈ അവസരത്തില്‍ ആസ്വാദ്യകരമായി തോന്നി. അല്ലെങ്കിലും ദാസേട്ടന്റെ ശബ്ദത്തില്‍ സെമിക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കാണിഷ്ട്ടമില്ലാതാവുക?
പ്രമദവനം പാടി ഗ്രീഷ്മയെ വശത്താക്കിയ കഥ എനിക്കെങ്ങനെ മറക്കാന്‍ സാധിക്കും..!
ഗ്രീഷ്മ, ആനക്കാരന്‍ അച്യുതന്‍ കുട്ടിയുടെ മോള്‍. ഒരുത്സവത്തിനു തുടങ്ങി മറ്റൊരു ഉത്സവം വരെ ഉണ്ടായിരുന്ന ഒരു ക്രേസ്. ഹൃദയത്തിന് മേല്‍ വരച്ച മഞ്ഞുതുള്ളി. രാജസ്വി ഉണരുകയാണോ.?
തണുത്ത കാറ്റിനെ പിന്നിലാക്കി ഒരു കരം നെറ്റിയില്‍ പതിഞ്ഞു. കണ്ണ് തുറക്കണ്ട ആരാണെന്നറിയാന്‍, ദേവികയാണ്. ഏതു വേനലിനും മായ്ക്കാന്‍ കഴിയാത്ത ചന്ദനത്തിന്റെ തണുപ്പുള്ള കൈകള്‍ സ്വന്തമായുള്ളവള്‍, എന്റെ പുണ്യം.
എന്നാണു ദേവികയെ ആദ്യമായി കണ്ടത്?
അവള്‍ അടുത്തേക്കിരുന്നു.കൈകള്‍ എന്റെ കൈകളോട് ചേര്‍ത്തു പിടിച്ചു.
“നടക്കണോ”
“വേണ്ട, ഇവിടിങ്ങിനെ ഇരിക്കാം. ഈ തണുത്ത കാറ്റും കൊണ്ട് ഇങ്ങനെ ചേര്‍ന്നിരിക്കുന്ന സുഖം കിട്ടില്ലല്ലോ” അവള്‍ പറഞ്ഞു.
ദേവികയെ ആദ്യമായി കണ്ടത് 96ല്‍ ആണ്. ബോംബെ മുംബൈ ആയി മാറി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍. കൃത്യമായി പറഞ്ഞാല്‍ അന്ധേരി സ്പോര്‍ട്സ് കോമ്പ്ലക്സില്‍ നവംബര്‍ ഒന്നാം തിയതി. മൈക്കല്‍ ജാക്സന്റെ കണ്‍സെര്ട്ടിനിടയില്‍. ഇരുപത്തൊന്‍പതാമത്തെ വയസില്‍ അതിനു തലേക്കൊല്ലം സ്ടോക്ക് മാര്‍ക്കറ്റിന്റെ ഉള്ളുകള്ളികള്‍ പഠിക്കാനായി ബോബെക്ക് വണ്ടി കയറിയതാണ്. ഹര്‍ഷദ്‌ മേഹ്ത്തയുടെ സ്റ്റാര്‍ ഇമേജ് കണ്ടു ആകൃഷ്ട്ടരായി ബോംബയ്ക്ക് വണ്ടികയറിയ അനേകരില്‍ ഒരാള്‍. അഗര്‍വാള്‍ ഫെംസില്‍ കൈകുത്തി നടക്കുമ്പോഴാണ് ആ ഷോക്ക് ടിക്കറ്റ് കിട്ടുന്നത്. ആരായിരുന്നു അവന്‍? ഓര്‍മ്മയില്ല. എന്തിനാണ് ഞാന്‍ കൂടെപ്പോയത്‌?
“ഞാന്‍ അന്ന് മൈക്കില്‍ ജാക്സന്റെ കച്ചേരിക്ക് എങ്ങനെ വന്നൂ എന്ന് ഓര്‍മ്മയുണ്ടോ?”
“പിന്നില്ലാതെ. ജീവിതം മാറ്റി മറിച്ച ദിവസം അല്ലേ, മറക്കാന്‍ പറ്റ്വോ” കിഷോര്‍ ഗുലാത്തിയുടെ വൈഫിന്റെ പാസിലാണ് നിങ്ങള്‍ വന്നത്.”
“യെസ് യെസ്, അവന്റെ വൈഫ് അവന്റെ ചേതക്കില്‍ നിന്ന് വീണു, നടു ഉളുക്കിയിരുന്ന സമയം.അന്നാ ടിക്കറ്റ് കിട്ടീലാരുന്നെങ്കില്‍ നമ്മള്‍ ചിലപ്പോ ഒരിക്കലും കാണില്ലാരുന്നു, അല്ലേ?”
“ചിലപ്പോ”
“പിന്നെ ഒരിക്കലും മൈക്കില്‍ ജാക്സന്റെ ഒരു കണ്സേര്റ്റ് കാണാന്‍ പറ്റീട്ടില്ല. “
“അന്ന് നമ്മള്‍ എന്തോ കണ്ടത് പോലെ”
ശരിയാണ്. അന്ന് ഞങ്ങള്‍ മുഴുവന്‍ സമയവും കണ്ണില്‍ നോക്കിയിരുന്നാണ് ചിലവാക്കിയത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ. ഞാനും അവളും മാത്രം. അറുപതിനായിരത്തോളം വരുന്ന ബാക്കി കാണികളെ ഞങ്ങള്‍ കണ്ടില്ല. അതിലുമധികം വരുന്ന പുറത്ത് തിക്കി തിരക്കിയിരുന്ന ആള്‍ക്കാരും ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല.
“നമ്മള്‍ എങ്ങനെ ആണ് കണ്ടു മുട്ടിയത് എന്നോര്‍മ്മയുണ്ടോ?”
“ബൈ ആക്സിടന്റ്റ് അല്ലേ?”
അതേ, പ്യുവര്‍ ആക്സിടന്റ്റ്. എന്റെ ഉള്ളില്‍ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു. പക്ഷെ ചുണ്ടില്‍ വിരിഞ്ഞ ചിരി അവള്‍ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.
“എന്താ ഇപ്പൊ ഒരു ചിരി?”
ചോദ്യം ഞാന്‍ വ്യക്തമായി കേട്ടില്ല. മുംബൈ എന്ന് പറയാന്‍ നാവു വഴങ്ങാതിരുന്ന കാലത്തിലേക്ക് മനസുകൊണ്ടുള്ള പ്രയാണം അപ്പഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു ഞാന്‍.
ഒരു ദീര്‍ഘനിശ്വാസത്തോടെ ചാഞ്ഞിരുന്നു.

തുടരും.

Memmories

പിടുത്തം തരാതെ വഴുതി മാറുന്ന പരൽ മീനുകളെ പോലെ ഓർമ്മകൾ.
കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്. സുഖമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആയാൽ പോലും. ഓർമ്മകൾ സുഖമാണ്. ഇന്നെവിടെ നിൽക്കുന്നു എന്ന് മനസിലാക്കിക്കും ചിലപ്പോൾ. എത്ര ദൂരം ഇനിയും പോകാൻ ഉണ്ടെന്ന് ഓർമ്മിപ്പിക്കും മറ്റു ചിലപ്പോൾ.
കഴിഞ്ഞ ദിവസം, ടെറസിൽ കയറി നിന്ന് വൈകുന്നേര കാഴ്ചകളിലേക്ക് മിഴി നീട്ടിയപ്പോളാണ് ഒരു വ്യാഴവട്ടത്തിന്റെ ഓർമ്മകൾ തികട്ടി വന്നത്.
വീടിനോട് ചേർന്ന് കിടക്കുന്ന അടുത്ത പുരയിടം ഒരു റബർ തോട്ടമായിരുന്നു മുൻപ്. ഒരുപാട് ഓടിക്കളിച്ചിരുന്ന റബർ തോട്ടം. ഇന്നത് പല പ്ലോട്ടുകളായി തിരിഞ്ഞു കിടക്കുന്നു, കാപ്പ, വാഴ ഒക്കേ കൃഷി ചെയ്തിട്ടുണ്ട് ചിലഭാഗത്ത്, ബാക്കി വെറുതെ കിടക്കുന്നു. ഒരു വീട് പൊന്തിയിട്ടുണ്ട്, ഒരു വീടിനുള്ള തറ കെട്ടിയിരിക്കുന്നു. മുൻപ് വീട്ടിൽ നിന്നാൽ കാണാൻ പറ്റില്ലായിരുന്നു മെയിൻ റോഡ്, മരങ്ങൾ കാരണം, ഇപ്പോൾ കാണാം.
സ്‌കൂൾ വിട്ടു നടന്നു വരുമ്പോൾ, പിന്നാലെ വരുന്ന ക്രഷിനെ കാണാൻ വേണ്ടി ഓടിക്കയറിയിരുന്ന പ്ലാവ് അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. പണ്ടത്തേതിനേക്കാൾ ക്ഷീണിച്ചോ? ഇരമ്പിറക്കിയതാണ്. മരങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നുമില്ല. പ്ലാവുകൾക്കും മാവുകൾക്കും ഉയരം ഇത്തിരി കൂടിയതല്ലാതെ വണ്ണം അധികം വച്ചിട്ടില്ല, പതിറ്റാണ്ടുകൾ എന്താണ് ഇവറ്റകളിൽ മാറ്റങ്ങൾ വരുത്താത്തത്? പതിനഞ്ച് വർഷങ്ങൾ എന്നിലുണ്ടാക്കിയ മാറ്റങ്ങൾ എനിക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്തത്രയുമാണ്. എന്തുകൊണ്ട് ഞാനും മരങ്ങളെ പോലെയാകുന്നില്ല...!
കളിവീടുണ്ടാക്കി കളിച്ചിരുന്ന ചാമ്പ ചുവട് അനാഥമായി കിടക്കുന്നു. നിറയെ കായ്ച്ചിരുന്ന ചാമ്പ വർഷങ്ങളായി  കായ്ച്ചിട്ട് .
സ്ഥിര സാന്നിധ്യമായിരുന്ന വായനശാലയും കാണാം ടെറസിനു മുകളിൽ നിന്നാൽ.98 ലോ 99 ലോ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനു ശേഷം പെയിന്റെ തൊട്ടിട്ടില്ല എന്ന് തോന്നുന്നു.കൃഷ്‍ണൻ കുട്ടി ചേട്ടൻ തന്നെയാവും ഇപ്പോഴും ലൈബ്രെറിയൻ . അഞ്ച് മണിക്ക് വന്നു അഞ്ചേമുക്കാലിന് ഷട്ടറിടുന്ന കൃഷ്‌ണൻ കുട്ടി ചേട്ടൻ.
വനദീപം വായനശാല എനിക്ക് ഒറ്റക്ക് നടക്കാനാവുമ്പഴേക്ക് അതിന്റെ പ്രതാപം കൈവെടിഞ്ഞിരുന്നു. പഴയ കെട്ടിടത്തിൽ കൊച്ചച്ചന്റെ കൈയും പിടിച്ച്  ആദ്യമായി ചെന്ന് കയറുമ്പോൾ അകത്ത് ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ചെറിയ രണ്ടു മുറികളിലെ അലമാരകളിൽ ഒരുപാട് പുസ്തകങ്ങങ്ങളും. ഹാളിലെ ടിവി കാണാൻ ആൾക്കാർ തിക്കിക്കൂടിയിരുന്നു. നാട്ടിലെ സാംസ്കാരിക സ്ഥാനമായിരുന്നു വായനശാല. 90 കളിലെ സാക്ഷരതാ മിഷന്റെ നേതൃത്വം വഹിച്ചിരുന്നവരും വായനശാലാ പ്രതിനിധികൾ തന്നെ.
പുതിയ മൂന്നുനില കെട്ടിടം വന്നു. വലിയ ഹാളുകൾ പുസ്തകം വയ്ക്കാനായി. പക്ഷെ അപ്പോഴേക്കും മറ്റേതൊരു ഗ്രാമ പ്രദേശത്തെയും പോലെ ബൈസൺ വാലിയേയും കേബിൾ ടിവി കീഴടക്കി കഴിഞ്ഞിരുന്നു.പ്ലസ്ടൂ കഴിഞ്ഞു ബൈസൺ വാലി വിട്ടു ഞാൻ പുറത്തേക്ക് പോകും വരെ എന്റെ വൈകുന്നേരങ്ങൾ അവിടെ തന്നെയായിരുന്നു പക്ഷെ. തിരിച്ചു പോരുമ്പോൾ കക്ഷത്തിൽ രണ്ടോ മൂന്നോ പുസ്തകങ്ങൾ, മറ്റാർക്കും കിട്ടാത്ത പ്രിവിലേജ്. ഒരു രാത്രിയിലേക്ക്. പഠനത്തിന്റെ ഇടവേളകളിൽ കിട്ടുന്ന രണ്ടുമാസ അവധിക്കാലത്ത് വീണ്ടും ചെല്ലുമായിരുന്നു, പിന്നെ പിന്നെ പോക്കുകൾ കുറഞ്ഞു. ജോലിക്ക് കയറിയതിനു ശേഷം പോയിട്ടേ ഇല്ല എന്ന് തോന്നുന്നു.8  വർഷങ്ങൾ. പക്ഷെ ഇപ്പോഴും അതിന്റെ ഉള്ളകകങ്ങൾ സുപരിചിതമാണ്.നീലനിറത്തിലുള്ള ഇരുമ്പിന്റെ അലമാരകൾ, നടുവിലെ ടേബിൾ, കാരംസിന്റെ ബോർഡ്, പതിയായ ചെസ് ബോർഡിലെ ഗെയിം. മെമ്പർഷിപ് പുതുക്കണം. ബന്ധങ്ങളും.
വായനശാലയുടെ ഉയർച്ചയും താഴ്ചയും പോലെ തന്നെ കൂടെ കൂട്ടാവുന്നതാണ് ബൈസൺ വാലിയുടെ വൈകുന്നേരങ്ങളെ വൈബ്രന്റ് ആക്കിയിരുന്ന വേലായുധ ടാക്കീസിനെ.
ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോകൾ ആണ് വേലായുധ ടാക്കീസിനെ കുറിച്ചുള്ള എന്റെ ഓർമ്മകൾ. റാംജി റാവു സ്പീക്കിംഗിലെ ക്ളൈമാക്സ് ഫൈറ്റ് ആണ് കറുത്ത മുഖം മൂടി വച്ചിട്ടുള്ള, എന്റെ ആദ്യത്തെ സിനിമാ ഓർമ്മ.
മറ്റു വിനോദോപാധികൾ ഒന്നുമില്ലാതിരുന്ന സമയത്ത്, താരതമ്യേനെ നല്ല സിനിമാ പ്രേമികൾ ആയിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. ശനിയാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ, തീയറ്ററിൽ പുതിയ മലയാളം മൂവി ആണെങ്കിൽ ഞങ്ങൾ നാല് പേർ  തീയറ്ററിൽ ഉണ്ടായിരിക്കും.ടിക്കറ്റ് ഒക്കെ എടുക്കുന്നതിനു മുന്നേ ഞങ്ങൾ അമ്മയും മക്കളും ഹാളിൽ കയറി ഇരിക്കും. അന്ന് സ്ഥിരമായി വരുന്നവർക്കെല്ലാം മാധവൻ ചേട്ടൻ ഈ സൗജന്യം അനുവദിച്ച് കൊടുക്ക്കാറുണ്ടായിരുന്നു. 2001 ലോ 02 ലോ തീയറ്റർ അടച്ചു പൂട്ടുന്നത് വരെ ഈ പതിവ് തുടർന്നു .
പറഞ്ഞു വന്നത് പിടി തരാതെ വഴുതി പോകുന്ന ഓർമ്മകളെ കുറിച്ചാണ്.
ആൾക്കാരുടെ പേരുകൾ ആണ് ഏറ്റവും വലിയ വഴുതൽ വീരന്മാർ. കൂടെ പഠിച്ച ഒരുപാട് പേരുടെ അന്നത്തെ മുഖം ഓർമ്മയിലുണ്ടെങ്കിലും പേരുകൾ ഇല.എന്തിനു അധികം പിന്നോട്ട് പോകണം, ഫേസ്‌ബുക്കിൽ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള പകുതിയോളം പേരെ കണക്ട് ചെയ്യാനേ സാധിക്കുന്നില്ല. ചില പോസ്റ്റുകളിലെ ലൈക്കുകളിലും കമന്റുകളിലും കാണുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും ആരാണിവർ, എങ്ങനെ നമ്മൾ ഫ്രെണ്ട്സ് ആയി എന്ന്. ചിലരുടെ പോസ്റ്റുകൾ ടൈം ലൈനിൽ വരുമ്പോളും ഓർക്കും, എങ്ങനെ എന്ന്..!! മിക്കവാറും പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നാണു എന്റെ ഒരു തോന്നൽ. ആ ഒരു എക്സ്ക്യൂസിൽ രക്ഷപെട്ടു പോകാം 
ദൈവം സഹായിച്ച് എനിക്ക് ക്രഷ് ഉണ്ടായിരുന്നവരെയും എന്നോട് ക്രഷ് ഉണ്ടായിരുന്നവരെയും നല്ല ഓർമ്മയുണ്ട്, ടച്ചിൽ ഇല്ലാ എങ്കിൽ പോലും :)

Tuesday, July 31, 2018

Winter



In one of those rarely cold winter mornings, I decided to be a part of her life. The decision for me was fairly easy, for she had already taken it for me. All I needed was to nod ‘yes’.
The winter was slowly passing. It was not the typical winter in Munnar. The climate was generally dry and humid and less of the ‘winter’. The trees were all naked, penancing with the hope to bloom with the arrival of spring. I was expecting a usual dry weather when I woke up that morning, little did I know of the storms last night, as I was stone cold drunk by the time I hit bed. The rains which arrived after that, passed without me knowing. As a result of the overnight rains, the morning was calm and beautiful. A veil of mist was surrounding the hill where my house situated and the naked tree branches still had the pearls of water, which shined bright in the morning sun.
As I was taking in the good weather with a dose of the morning coffee, my phone chimed. It was a message from her. ‘CWM? Today?’ that was all it said. First, I did not want to respond to that message, I did not like it when she messaged in short hand, especially when I am at home. I would be going back to Kochi today, but I was not planning on seeing her. I picked up the phone and without looking at the phone typed ‘yes’ and pressed the send button.
I was not sure why did I say yes, but I figured it was the weather. I was as cheery as the weather in the morning and wanted to rub something on her as well. We had a small fight over the phone last night that I cannot remember for what, and this would make it better, may be.
The phone rang. It was her. She might not have believed that I would make it. Typical of her. Always cross checking. I did not answer the call. It rang again. This time a different number, a number I did not recognize. I knew it would be her, and I did not pick the call.
The calling bell rang. I waited for Mom to answer the door. The bell rang again. I came out of my room. Mom is not there, she would have gone to my uncle’s house to milk the cow. Uncle and his family are visiting Balu in UK. They left the cows and other animals under our care and went to UK. Where is dad? I looked at my watch, it was 6.45. He was out on his jog. He goes out every day at 6.30 for a jog, a custom he follows religiously for the last so many years.
I went to the door as the bell was ringing again. Outside the door stood she in a pearl white churidar. The mist behind her and the slow breeze made her look like a heroine straight out of a Yash Chopra movie. She looked stunning and I forgot everything for a moment. Minutes passed and I came to my senses and that naturally made me scared. She was standing on my doors. If anyone sees…! I did not have an answer. That realisation coupled with the shock, made me grab her by hand and drag her into my bedroom.
She did not look startled at all. She was calmness personified. She kept smiling at me mischievously, which obviously should have made me angry, but I was glad to see her. “What were you thinking, showing up like this” I asked.
“I was not able to go to bed after the fight we had yesterday. It rained the whole night. You remember the first time, you actually made an effort to make eye contact and smile? Everything from that point flashed in front of me. Rain was giving me the perfect BG and I kept playing all that we went through over the last two years together, in my head. And when I could not take that anymore, I sent you that message. When I did not see a read receipt, something got into me and I got ready and took the car and drew. I wanted to see you then and there” she was touching my face, her gaze, singularly focused on my eyes. Her eyes had the depth to drown me in and it slowly filled up and then broke my heart by overflowing.
I held her face in my hands and kissed her on her forehead and then hugged her. Then slowly hit her at the back of her head and said, “Do you know how risky that was, had something happened, what I would do?” she just hugged me tighter.
It took me a while to come back to my senses. I wanted to scold her even more for the recklessness of her actions. At that moment, hugging her, nothing else mattered though. Everything was perfect in the world. All I ever wanted in my life was hugging me as if her life is depended on it. Slowly reality sunk in. we were in my room and if any of my parents come back, I would have a very difficult situation to explain. Need to go before that happens. I pushed her away and ran into the bathroom.
In half an hour I managed to get ready and was about to get her out of the house. My phone rang. Some random number. I answered, but the line got disconnected. I asked her to get in the car, while I locked up the house. I left the key in the flower pot hanging over the corner veranda as we always do and went to the car. My phone rang again. It was her number. I opened the car door and then noticed that the phone is not with her. I pressed the answer button.
The voice on the other side was a male. “Sorry, this is the Police. The owner of this phone is in the Morning star Hospital. Her car was involved in an accident in the highway early morning. Yours was the last number dialled from the phone and hence the call. Do you know the owner of the phone, Ms.Divya Ramanathan?”
It must be some weird sick joke. She is sitting right next to me. I decided to play along. “Yes”, I replied. “She is my would-be”. She smiled at me for that answer. “Sir, can you state your name and address, for the record?” the voice from the other side repeated. I stated my name and some random address came to my mind. “Would you be able to come to the hospital, right now?”
“Can I know your name and designation, if you don’t mind?”  I asked calmly. This game is surely going out of hand and I was losing on precious time. He seemed surprised when he answered “George Joseph, SI, Adimaly”. I responded. “Look Mr. George Joseph or whoever you say you are, the person you think you have is not my Divya. She is sitting right next to me in the car. I am curious to know how you got her phone though. We are an hour away from Adimaly and will come directly to the Police station, if that is OK.”
There was no response from the other side for a minute. Then he said, “Sorry for causing any inconvenience, sir. There must have been some confusion from our end. If you are coming this way, we will be very happy to hand this phone over to Ms. Divya. May be she would be able to identify this girl for us then”. I looked at her. She smiled and nodded in agreement. “We will be right there” I said and hung the phone up.
I started the car and had a good hearty laugh with her as I drove past the gate. “But what happened to your phone?” I asked? “I must have lost it somewhere” she rubbed her head. I was not surprised, in the years that I had known her, she would on an average lose about 3 phones an year. Never know how and when she loses it.
It would take an hour to reach Adimaly. “You know, that day when I approached you for the first time and made an effort to talk? That was my 3rd attempt. The first two attempts you did not even know” I smiled at her as I said this.
“It was not 3rd, fourth.” She corrected me. “The first attempt was when I was standing next to you in the cafeteria Q, you wanted to say something, I saw that in your eyes, but you backed off. If you had not made an effort to talk to me at the food court when you did, I would have talked to you the next day, when they announced the football match winners” she said with a mischievous smile.
Sun was playing hide and seek suddenly. The mist suddenly grew thick and after the next corner, I did not see much of the road and the headlights that were hidden in the mist until very last. My sudden brake and the immediate steering rotation were the only things that helped in continuing my journey with her. Now we will be together, forever. Till death do us part and after..!

Friday, June 2, 2017

അവള്‍...!

ഓഫീസില്‍ അന്നത്തെ ദിവസം തീരാനായി കാത്തിരിക്കുമ്പോഴാണ് മുഷിഞ്ഞ വിയര്‍പ്പുനാറ്റത്തിനും മീതേ പരത്തിയ സുഗന്ധവുമായി അവള്‍ വന്നു കയറിയത്.
 എച്ച് ആര്‍ റൌണ്ട് ഇന്റര്‍വ്യൂ കഴിഞ്ഞു പ്രോസസ് ഇന്റര്‍വ്യൂവിനായി എന്റെ മുന്നിലേക്ക് വിളിച്ചുകൊണ്ട് വന്നിരിക്കുകയാണ് കൃഷ്ണന്‍.

സിക്സ് സിഗ്മാ ബ്ലാക്ക് ബെല്‍റ്റ്‌ സര്‍ട്ടിഫൈഡാണത്രേ, ക്വാളിറ്റി അനലൈസ് ചെയ്ത് ആര്‍ സി എ നടത്തി റിപ്പോര്‍ട്ട് തരാന്‍ സാധിക്കുമോ എന്നുള്ളത് സംശയമാണ്. 

ഇന്ടൂഷനില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍, ആ ഇന്ടൂഷന്‍ ഒരു അഭിപ്രായ രൂപീകരണം നടത്തിയിരിക്കുകയാണ്, ഒരു വാക്കെങ്കിലും സംസാരിക്കുന്നതിനു മുന്നേ. ആള്‍ക്കാരുടെ പുറം മോഡി നോക്കി വിലയിരുത്തരുത് എന്ന് മിനിട്ടിനു സ്വയവും പല സദസുകളിലും വിളിച്ച് പറഞ്ഞിട്ടുള്ള ഞാന്‍ ഇവിടെ അഭിപ്രായ രൂപീകരണം നടത്തി കഴിഞ്ഞിരിക്കുന്നു.

കണ്ടാല്‍ തോന്നാത്ത മെച്ചൂരിട്ടി സംസാരിച്ചാല്‍ ഉണ്ടായേക്കും എന്ന വിശ്വാസത്തില്‍ ഇന്റര്‍വ്യൂ തുടങ്ങി.
ഹൌ ടു വി കാല്‍ക്കുലേറ്റ്‌ ആട്ട്രിഷന്‍?

ഇന്ടരവ്യൂ അവസാനിപ്പിക്കുമ്പോള്‍ ഇറ്റ്‌ വാസ് വേ പാസ്റ്റ് ദി യൂഷ്വല്‍ അവേഴ്സ്. ഒന്നര മണിക്കൂര്‍.

മുന്വിധി എടുത്ത മനസ് അത് തിരുത്തിക്കഴിഞ്ഞിരുന്നു, വളരെ മുന്‍പേ.
ഹയര്‍ ഇമ്മീഡിയട്ട്ലി എന്ന് എച്ച് ആര്‍ രേഫരന്സില്‍ എഴുതി അവരെ പറഞ്ഞയച്ചു.

മണി എട്ട്. വീട്ടില്‍ പോയിട്ട്, ഭക്ഷണം കഴിക്കാന്‍ പോകാം.
ബേസ്മെന്റില്‍ നിന്നും തണ്ടര്‍ബേഡ് സ്റ്റാര്‍ട്ട്‌ ചെയ്ത് വെളിയിലെക്കെത്തി. ബാംഗ്ലൂര്‍ ട്രാഫിക് അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ഒരു നിശ്ചലചിത്രം പോലെ പൊടിയും പുകയും ശബ്ദവും വമിച്ച് മുന്നില്‍
റോഡ്‌ ക്രോസ് ചെയ്ത് യൂ ടേണ്‍ എടുത്തു വേണം മാര്‍ത്തഹള്ളി പോവാന്‍. റോടിലെക്കിറങ്ങിയതും ആരോ കുറുകേ. ചീത്തവിളിച്ച്കൊണ്ട് നോക്കിയപ്പോള്‍, അവള്‍.

എന്നെ തിരിച്ചറിഞ്ഞു അടുത്തേക്ക് വന്നു. “എന്താ പോയില്ലേ?” ഞാന്‍ ചോദിച്ചു. കമ്പനി ക്യാബ് ഫെസിലിറ്റി കൊടുക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.
“കൃഷ് ക്യാബ് തരാം എന്ന് പറഞ്ഞതാ. ഫ്രണ്ട് പിക് ചെയ്യാന്‍ വരും എന്ന് പറഞ്ഞത് കൊണ്ട് വേണ്ടാന്നു വച്ച്. പക്ഷെ ഇപ്പൊ അവളെ കാണാന്‍ ഇല്ല. ഒരു ഓല ബുക്ക് ചെയ്യാന്‍ നിക്കുവാ. പീക്ക് അവര്‍ ആയത് കൊണ്ട് ആരും കണക്റ്റ് ആവുന്നില്ല.” അവള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു.

“നിങ്ങള്‍ക്ക് എവിടെ ആണ് പോകേണ്ടത്?”
“മാര്‍ത്തഹള്ളി. അവിടെ പൂര്‍വയിലാണ് ഞാന്‍ താമസിക്കുന്നത്.”
“ഞാനും അവിടെ ആണ്. എ 304. വിരോധമില്ലെങ്കില്‍ ഞാന്‍ ഡ്രോപ്പ് ചെയ്യാം.” പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ, ആര്‍ക്ക് വിരോധം എന്ന് ചോദിച്ച് അവള്‍ വന്നു പുറകില്‍ കയറി.

അവള്‍ നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഇ 102വിനെ കുറിച്ച്, അവിടെ വിരുന്നു വന്ന പൂച്ചയെക്കുറിച്ച്, അനു, ശുഭ ദാര്‍വിഷ്, പൂര്‍ണിമ രാജഗോപാലന്‍ എന്നീ റൂം മേത്സ്നെ കുറിച്ച് ഒക്കെ.
എപ്പോഴോ സംസാരം നിലച്ചു.മാര്‍ത്തഹള്ളി ബ്രിഡ്ജ് എത്തിയിരുന്നു. പിറകിലേക്ക് തിരിഞ്ഞു നോക്കി. ആരുമില്ല. നട്ടെല്ലില്‍ നിന്നും ഒരു പിരിപ്പ് ചുറ്റിപ്പിണഞ്ഞു മുകളിലേക്ക് വന്നു. എന്റെ ബാലന്‍സ് തെറ്റി. ബൈക്കിനോപ്പം ഞാനും ആ ട്രാഫിക്കിലേക്ക് മറിഞ്ഞു വീണു.
നീണ്ട ഹോണ്‌കളുടെ മുഴക്കത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന നിയോണ്‍ ലൈടുകളിലെക്ക് ഞാന്‍ കണ്ണുകള്‍ തുറന്നു. ബൈക്ക് ഇപ്പോഴും റൈസ് ആകുന്നുണ്ട്. പെട്രോള്‍ ഇറ്റിറ്റു വീഴുന്നു. ആള്‍ക്കാര്‍ ചുറ്റും ഓടിക്കൂടുന്നു.
പതിയെ എണീറ്റു. ആരൊക്കെയോ പിടിക്കാന്‍ നോക്കുന്നുണ്ട്. എന്തൊക്കെയോ പറയുന്നു.

ബൈക്ക് പിടിച്ചുയര്‍ത്താന്‍ നോക്കി. ആരോ എടുത്ത് നിവര്‍ത്തി വച്ച് തന്നു.
എന്തൊക്കെയോ മറുപടി പറഞ്ഞു.
എനിക്ക് എന്താ പറ്റിയത് എന്ന് എനിക്ക് തന്നെ അറിയാതിരിക്കുമ്പോള്‍ എന്ത് മറുപടി പറയാന്‍. പക്ഷെ എനിക്ക് അപകടം എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. ഐ വാസ് ഓകെ. ബൈക്കില്‍ കയറി സ്ടാര്റ്റ് ചെയ്തു. കുഴപ്പമില്ല.
വീണ്ടും ട്രാഫിക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു. അവിടെ എങ്ങും അവള്‍ ഉണ്ടായിരുന്നില്ല.

പൂര്‍വയുടെ ഗേറ്റില്‍ സെക്യൂരിറ്റിക്ക് പതിവായി നല്‍കുന്ന സലാം ഇന്ന് കൊടുക്കാന്‍ തോന്നിയില്ല. നേരെ ഓടിച്ച് പോയി. ബേസ്മെന്റില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, നേരെ ഇ വിങ്ങിന്റെ ലിഫ്ടിലെക്ക് നടന്നു.
ഇ 102 വിന്റെ മുന്നില്‍ ശൂന്യതയായിരുന്നു.ബെല്‍ അടിച്ചു. അനക്കമുണ്ടായില്ല.

കൃഷ്ന്റെ നമ്പറിലേക്ക് വിളിച്ചു.
“ഡോ, ഇന്ന് ഇന്റര്‍വ്യൂവിനു വന്നില്ലേ ഇന്ദുമതി ബാലചന്ദ്രന്‍, അവളുടെ ഫോണ്‍ നമ്പര്‍ ഒന്ന് പറഞ്ഞെ..”
“ഇന്ദുമതിയോ? അങ്ങനെ ആരും ഇന്ന് ഇന്റര്‍വ്യൂനു വന്നില്ലല്ലോ.
“......................................”
അല്ല, നിങ്ങള്‍ക്കിന്നു ഇന്റര്‍വ്യൂ ഒന്നും സെറ്റ് ചെയ്തിരുന്നതെ ഇല്ലല്ലോ. എന്താ കളിയാക്കുവാ? ഒരു സിക്സ് സിഗ്മാ എക്സ്പെര്ട്ടിനെ ശരിയാക്കി തരാം ആശാനെ, വിഷമിക്കാതെ”

എനിക്ക് മൌനം മാത്രമേ മറുപടി ആയുണ്ടായിരുന്നുള്ളൂ...

ഫോണ്‍ കട്ട് ചെയ്തു.

സെക്യൂരിറ്റി ഡസ്ക്കിലേക്ക് ചെന്ന് ഫ്ലാറ്റ് ഇ 102 വിനെ പറ്റി ചോദിച്ചു. കേട്ട വാര്‍ത്ത വിശ്വസനീയം ആയിരുന്നില്ല. ബാംഗ്ലൂര്‍ ചെന്നൈ ഹൈവേയില്‍ ഇന്ന് രാവിലെ ആക്സിടന്റില്‍ മരിച്ച ആളെ ഞാന്‍ ഇന്ന് എങ്ങനെ ഒന്നര മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്യും?

ഫോണ്‍ വീണ്ടും ബെല്‍ അടിച്ചു. കൃഷ്ണന്‍ ആണ്.
“എന്താടാ”
“നീ എന്താ പേര് പറഞ്ഞത്? ഇന്ദുമതി ബാലചന്ദ്രനോ?”
“........................................”
“എടാ, അവളുടെ ഇന്റര്‍വ്യൂ സെറ്റ് ചെയ്തതാ, വരുന്ന 23, വെള്ളിയാഴ്ച. ദാ, ഒരു മണിക്കൂര്‍ മുന്പാ കണ്ഫര്‍മേഷന്‍ മെയില്‍ വന്നത്.”
************************************************** ************************ **************
23, വെള്ളി

ശ്വാസം വിടുന്നു എന്നത് മാത്രമായിരുന്നു ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന് ഒരേ ഒരു തെളിവ്, വാതില്‍ തുറന്ന് കൃഷ്ണനോടൊപ്പം അവള്‍, ഇന്ദുമതി ബാലചന്ദ്രന്‍, അകത്തേക്ക് വന്നപ്പോള്‍.

Wednesday, January 6, 2016

Here is the list of all that I have watched in 2015.

Man, I need to get a life...!!

Language Sl No Movie Name  
Malayalam 1 Ellam Chettante Ishtam Pole  
  2 Village Guys  
  3 Mariyam Mukku  
  4 Mili  
  5 Picket 43  
  6 Rasam  
  7 Aadu  
  8 Cinema @ PWD Rest House  
  9 Saaradhi  
  10 Fireman  
  11 Haram  
  12 Namasthe Bali Island  
  13 Kalyanism  
  14 The Reporter  
  15 Onnam Loka Mahayudham  
  16 You Too Brutus  
  17 100 Days of Love  
  18 Oru Vadakkan Selfie  
  19 Ennum Eppozhum  
  20 Ivan Maryadaraman  
  21 Bhaskar the Rascal  
  22 She Taxi  
  23 Chandrettan Evideya  
  24 Chirakodinja Kinavukal  
  25 Oru Second Class Yathra  
  26 Laila O Laila  
  27 Nee-Na  
  28 Sir C. P.  
  29 Kumbasaram  
  30 Ivide  
  31 Premam  
  32 Samrajyam II: Son of Alexander  
  33 Lukka Chuppi  
  34 Nirnnayakam  
  35 Thinkal Muthal Velli Vare  
  36 Appavum Veenjum  
  37 Kanthari  
  38 32 aam Adhyayam 23 aam Vaakyam  
  39 Madhura Naranga  
  40 Acha Dhin  
  41 KL 10 Patthu  
  42 Love 24x7  
  43 Ayal Njanalla  
  44 Jilebi  
  45 Rudra Simhasanam  
  46 Vishwasam... Athallae Ellaam  
  47 Rasputin  
  48 Mumbai Taxi  
  49 Loham  
  50 Utopiayile Rajavu  
  51 Double Barrel  
  52 Jamna Pyari  
  53 Kunjiramayanam  
  54 Ennu Ninte Moideen  
  55 Urumbukal Urangarilla  
  56 Kohinoor  
  57 Life of Josutty  
  58 Amar Akbar Anthony  
  59 Lord Livingstone 7000 Kandi  
  60 Kanal  
  61 Rani Padmini  
  62 Salt Mango Tree  
  63 Anarkali  
  64 Su.. Su... Sudhi Vathmeekam  
  65 Rajamma @ Yahoo  
  66 Rockstar  
  67 Two Countries  
  68 Adi Kapyare Kootamani  
Tamil 69 I  
  70 Aambala  
  71 Darling  
  72 Isai  
  73 Killadi  
  74 Yennai Arindhaal  
  75 Anegan  
  76 Sandamarutham  
  77 Kaaki Sattai  
  78 Valiyavan  
  79 Komban  
  80 Nannbenda  
  81 Kanchana 2  
  82 O Kadhal Kanmani  
  83 Uttama Villain  
  84 India Pakistan  
  85 36 Vayadhinile  
  86 Purampokku Engira Podhuvudamai  
  87 Demonte Colony  
  88 Masss  
  89 Inimey Ippadithan  
  90 Romeo Juliet  
  91 Papanasam  
  92 Baahubali: The Beginning  
  93 Maari  
  94 Naalu Policeum Nalla Irundha Oorum  
  95 Idhu Enna Maayam  
  96 Sakalakala Vallavan  
  97 Vaalu  
  98 Vasuvum Saravananum Onna Padichavanga  
  99 Thani Oruvan  
  100 Paayum Puli  
  101 Yatchan  
  102 Maya  
  103 Trisha Illana Nayanthara  
  104 Puli  
  105 Naanum Rowdydhaan  
  106 Thoongaa Vanam  
  107 Vedalam  
  108 Thanga Magan  
  109 Vellaiya Irukiravan Poi Solla Maatan Half way through
Telugu 110 Gopala Gopala  
  111 Pataas  
  112 Beeruva  
  113 Malli Malli Idi Rani Roju  
  114 Temper  
  115 Bandipotu  
  116 Surya vs Surya  
  117 Yevade Subramanyam  
  118 Janda Pai Kapiraju  
  119 Rey  
  120 Jil  
  121 Avunu 2  
  122 S/O Satyamurthy  
  123 Budugu  
  124 Dohchay  
  125 Dongaata  
  126 Lion  
  127 Pandaga Chesko  
  128 Singham 123  
  129 Jyothi Lakshmi  
  130 Tiger  
  131 Baahubali: The Beginning  
  132 James Bond  
  133 Srimanthudu  
  134 Kick 2  
  135 Dynamite  
  136 Bale Bale Magadivoy  
  137 Courier Boy Kalyan  
  138 Subramanyam For Sale  
  139 Shivam  
  140 Rudramadevi  
  141 Bruce Lee  
  142 Kanche  
  143 Sher  
  144 Akhil  
  145 Size Zero  
  146 Shankarabharanam  
  147 Bengal Tiger  
  148 Loafer  
Hindi 149 Tevar  
  150 Baby  
  151 Dolly Ki Doli  
  152 Shamitabh  
  153 Badlapur  
  154 Detective Byomkesh Bakshy!  
  155 Gabbar is Back  
  156 Piku  
  157 Tanu Weds Manu Returns  
  158 Bajrangi Bhaijaan  
  159 Drishyam  
  160 Phantom  
  161 Welcome Back  
  162 Dilwale  
English 163 Wild Card  
  164 Knock Knock  
  165 The Boy Next Door  
  166 Sleeping with Other People  
  167 Mr. Holmes  
  168 Fifty Shades of Grey  
  169 Hot Tub Time Machine 2  
  170 Focus  
  171 Run All Night  
  172 Get Hard  
  173 Furious 7  
  174 Avengers: Age of Ultron  
  175 Mad Max: Fury Road  
  176 Hot Pursuit  
  177 Spy  
  178 Sicario  
  179 Love  
  180 Entourage  
  181 Jurassic World  
  182 Southpaw  
  183 Terminator Genisys  
  184 Ted 2  
  185 Ant-Man  
  186 Mission: Impossible – Rogue Nation  
  187 Fantastic Four  
  188 The 33  
  189 The Man from U.N.C.L.E.  
  190 Hitman: Agent 47  
  191 The Transporter Refueled  
  192 The Intern  
  193 The Walk  
  194 Goosebumps  
  195 Spectre  
Serials      
    How to get away with Murder Season 1 15 Episodes
    New Girl Seasons 1-4 94 Episodes
    The Blacklist Seasons 1 and 2 44 Episodes
    Elementary Season 3 24 Episodes
    Castle Season 7 24 Episodes
    Limitless Season 1 11 Episodes
    Blindspot Season 1 10 Episodes
    The Big Bang Theory Season 8-9 30 Episodes
    Two Broke Girls Season 4 22 Episodes