Tuesday, February 23, 2010

നന്മ നിറഞ്ഞവന്‍ വില്ലന്‍

വില്ലന്മാരെ ക്രൂരന്മാരും വൃതികെട്ടവന്മാരുംയാണ് എല്ലാവരും ചിത്രീകരിക്കുന്നത് അതിപ്പോ സിനിമയിലാനെങ്കിലും കതകളിലനെങ്ങിലും, എന്തിനു പ്രേമിച്ച പെന്നിന്റെ അപ്പനനെങ്ങിലും വില്ലന്‍ ഒരു ക്രൂരനാണ് പാവം ക്രൂരന്‍!
ആലോചിച്ചാല്‍ വില്ലന്മാരരും വില്ലന്മാരയിട്ടല്ല ജനിക്കുന്നതെന്ന് മനസ്സിലാവും. അവരില്‍ നന്മയുടെ അംസം ധാരാളം ഉണ്ടാകും, അവര്‍ അവര്‍ക്ക് സരിയനെന്നു തോന്നുന്ന കാര്യങ്ങള്‍ അവര്‍ക്ക് സരിയെന്നു തോന്നുന്ന മാര്‍ഗ്ഗത്തില്‍ ചെയ്യുന്നു, അതുചിലപ്പോള്‍ മറ്റൊരാല്ക് തെറ്റാണെന്ന് തോന്നാം അല്ലെങ്ങില്‍ മറ്റൊരാളെ തെട്ടയിട്ടു ബാധിക്കാം. അങ്ങനെ ബാധിക്കപ്പെടുമ്പോള്‍, അത് ചെയ്തവന്‍ വില്ലനായി കണ്ണില്‍ ചോരയില്ലതവനായി...
ഒന്നാലോചിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലെങ്ങിലും വില്ലനകത്തവര്‍ ചുരുക്കമാണ് അല്ല.....

കുത്തിക്കുറിപ്പുകള്‍ 8

കഴിഞ്ഞ രാത്രി വളരെ മനോഹരമായിരുന്നു. ഈ പ്രഭാതവും.പുറത്തുനിന്നും കാക്കകളുടെ ശബ്ദം ജനാല വഴി ചെവിയെ ഇടയ്ക്കിടെ കീറിമുറിക്കും എന്നതൊഴിച്ചാല്‍ എങ്ങും നിശബ്ദത.
ഇവിടെ ഞാനും എന്റെ മനസാക്ഷിയും ആകാശത്തെ നോക്കി മലര്‍ന്നു കിടക്കുന്നു. എന്റെ ഉള്ളില്‍ ഉള്ള ഞാന്‍ എന്നെ ഓര്‍മിപ്പിക്കുകയാണ്... ഹലോ, ബ്രോ, താങ്കള്‍ കിടക്കപയയില്‍ നിന്നും എണീറ്റാലും,പോയി പല്ല് തേച്ചാലും,ഫ്രഷായിട്ടിരുന്നാലും എന്നൊക്കെ. അയാള്‍ ഒരു ഭയങ്കര സാധനമാണ് കേട്ടോ. മടിക്കു കയ്യും കാലും വച്ചാ എങ്ങനെ ഇരിക്കുമോ, അതാണ് സംഭവം.
ചെവിയെ പിടിച്ചു രണ്ടു കിഴുക്കു കൊടുതെഴുന്നെല്‍പ്പിച്ചു വിട്ടാലും ഏഹെ, no use!
പക്ഷെ എന്റെ ഉള്ളിലുള്ള ഈ എന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ,
അയാള്‍ ശരിക്കും ഒരു പഞ്ച പാവമാണ് (ഞാന്‍ തന്നെ കൊടുക്കണമല്ലോ സര്‍ട്ടിഫിക്കറ്റ് !) കേട്ടോ.ആരോടും ദേഷ്യപ്പെടാത്ത, ഇനി അഥവാ വന്നാല്‍ തന്നെ ആരെയും അറിയിക്കാത്ത, ഇപ്പോഴും ചിരിച്ചു കളിച്ചു,സന്തോഷിച്ചു മറ്റുള്ളവരുടെ സുഖത്തിനായി എന്തും ചെയുന്ന, എന്നെ, എനിക്ക് ഭയങ്കര ഇഷ്ടമാണ്.(ഇതൊക്കെ ഞാന്‍ തന്നെ ആണോ?? എന്റീശ്വരാ! കാത്തോണേ, കാക്ക കൊത്തിക്കൊണ്ടു പോകാതെ, എന്നെ... ഹോ).
"To love oneself is the beginning of a life long Romance".

Friday, February 19, 2010

കുത്തിക്കുറിപ്പുകള്‍ 6

ഓര്‍മ്മകള്‍ സുഹൃത്തുക്കളെ പോലെ ആണ്. പ്രതീക്ഷിക്കാത്ത സമയത്ത്, വലിയ ആരവങ്ങളുമുയര്‍ത്തി അവര്‍ കടന്നു വരും. വന്നുകഴിഞ്ഞാല്‍ പിന്നെ ഒരു മേളമാണ്. പറഞ്ഞുവിടാന്‍ കുറച്ചതികം വിഷമിക്കേണ്ടി വരും.തള്ളിക്കയറി,ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വലിച്ചു പുറത്തിട്ടു എല്ലാം വൃത്തികേടാക്കി, ചിലപ്പോള്‍ വന്നത് പോലെ തന്നെ പോവും.
ഇനി വേറെ ഒരു ആങ്കിളില്‍ നോക്കാം...
starting afresh altogether ഓക്കേ.
മലവെള്ളപ്പാച്ചില്‍ പോലെ ആണ് ഓര്‍മകളും.കുത്തിയൊലിച്ചു,പരിസരത്ഹു നില്‍ക്കുന്നവയെ എല്ലാം നശിപ്പിച്ചു, ക്ഷണനേരം കൊണ്ട് കടന്നു പോകുന്നു.പ്രണയവും,വിരഹവും സന്തോഷവും എല്ലാം എല്ലാം...
വിളിക്കാതെ കടന്നു വരുന്ന ഓര്‍മകളും അങ്ങനെ തന്നെ ആണ്.
വിരഹങ്ങളുടെ നൊമ്പരങ്ങള്‍ മുഴുവന്‍ വാരി വിതറും
മറവി ഒരു അനുഗ്രഹമാകുന്നതും അതുകൊണ്ടോക്കെതന്നെയാണ്.
ഓര്‍മ്മിക്കാന്‍ ഒരു സ്നേഹഗാനവും, ഒരുപാട് നൊമ്പരങ്ങളും....
മറക്കാന്‍ കഴിഞ്ഞെങ്കില്‍......................
                                                     (എന്ന്....)

Wednesday, February 17, 2010

കുത്തിക്കുറിപ്പുകള്‍ 7

അവധിക്കാലത്തിന്റെ സുന്ദര സ്വപ്നങ്ങളിലേക്ക് മനസ്സ് ഊളിയിട്ടു തുടങ്ങുകയാണ്.ഒരു ഗാനം പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നു.

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലില്‍ വീണേ...

വരികള്‍ മുഴുവന്‍അറിയാത്തതുകൊണ്ടും മറ്റൊരു ഗിരിഷ് പുത്തന്ചെരിയോ കൈതപ്പുരമോ ആകാനുള്ള പ്രതിഭയില്ലതതുകൊണ്ടും പാട്ട് മുഴുവന്‍ എഴുതുക എന്നാ സാഹസത്തിലേക്ക്  ഞാന്‍ കടക്കുന്നില്ല. എങ്കിലും പിന്നില്‍ വന്നു കണ്ണ് പൊത്താനും മണ്ണപ്പം ചുട്ടുവിളംബാനും, രാജാവും റാണിയും കളിക്കാനുമൊക്കെ കൊതിക്കുന്ന ഒരു മനസ്സിന്റെ അവകാശിയാണ് ഞാന്‍- പലരില്‍ ഒരുവന്‍.

ഓര്‍മ്മകള്‍ ഓടിക്കളിക്കുവനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ എന്നെനിക്കു പാടാം, കാരണം ഓര്‍മകളില്‍ ജീവിക്കുന്ന ഒരു പ്രവാസിയാനല്ലോ ഞാനിപ്പോള്‍..

പക്ഷെ 'ഓര്‍മ്മകള്‍', അതിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സ് അറിയാതെ 'മാമ്പഴ'ത്തിലേക്ക് എത്തിച്ചേരുന്നു.
അതെ ഓര്‍മ്മകള്‍ ഒരേ സമയം ദുഖവും സന്തോഷവും തരുന്നു.

ഓര്‍മ:      "മയില്പ്പീലിതണ്ട്പോലെ മാറോടു ചേര്‍ക്കുവാനും,
              കരിങ്കല്‍ ചീളുപോലെ ദൂരേക്ക്‌ വലിച്ചെറിയുവാനും"......

കുത്തിക്കുറിപ്പുകള്‍ വിമര്‍ശനം;തെറ്റും ശരിയും.

സാഹിത്യ സൃഷ്ടികളും അവയുടെ വിമര്‍ശനങ്ങളും പലപ്പോഴും വിരോധം തീര്‍ക്കാനുള്ള മാര്‍ഗമാകുന്നു. വ്യക്തികളോടുള്ള വെറുപ്പ്‌ അവരുടെ കൃതികളോട് കാണിച്ചു സാമാന്യം നല്ല എഴുത്താനെങ്കില്‍ പോലും അതിനെ കൊന്നു കൊലവിളിക്കുന്നു.
അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുന്ന അവസ്ഥ അത് സാഹിത്യത്തില്‍ മാത്രമല്ല- ഇതു മേഖലയിലയാലും - തുടക്കകാരനെ സമ്പന്തിച്ചിടത്തോളം നിരാശാജനകമാണ്. ഭാവി പ്രവര്‍ത്തനങ്ങളില്‍ ഇത് വിപരീത ഫലങ്ങള്‍ തീര്‍ക്കുകയും ചെയ്യും.
അന്ഗീകാരങ്ങള്‍ തുടര്ന്നെഴുതാനുള്ള പ്രജോതകങ്ങളാണ്. പക്ഷെ, അസ്ഥാനത്തുള്ള അന്ഗീകാരവും പ്രശ്നം തന്നെ ആണ്.
കാരണം, അതികമായാല്‍ അമൃതും വിഷം എന്നത് തന്നെ!

Tuesday, February 16, 2010

കുത്തിക്കുറിപ്പുകള്‍ 4

ഒരു തേരട്ടയോടു ഒരിക്കല്‍ കുഞ്ഞുണ്ണി മാഷ്‌ ചോദിച്ചു.
         നൂറുകാലുള്ള തേരട്ടെ
         നീ നടക്കാന്‍ തുടങ്ങവേ
         തമ്മില്‍ പിണങ്ങാതെ കാല്‍ക-
         ളൊപ്പം നീങ്ങുന്നതെങ്ങനെ?
                                         തേരട്ട മറുപടി പറഞ്ഞു.
ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടില്ല, പാര്‍ടിയില്‍ ചെര്ന്നതുമില്ല. അതുകൊണ്ട് കാല്‍ പിണന്ഗാനും കണ്നുമങ്ങാനും കാരണമില്ല.

കോപ്പിറൈറ്റ് ഉള്ളതാവും ഇതു എന്നറിയാം. ആരുടേയും അനുവാതതൊടെയല്ല ഇത് എഴുതിയത്. ആര്ക്കെങ്ങിലും വിഷമമായിട്ടുന്ടെങ്കില്‍ സോറി.

കുത്തിക്കുറിപ്പുകള്‍ 3

നിരാശ മാത്രം നല്‍കുന്ന ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? ചോദ്യം തന്നെ നിരാശ നല്‍കുന്നു അല്ലെ?സ്നേഹവും, പ്രണയവും ബന്ധങ്ങളും എല്ലാം നിരാശമാത്രം നല്‍കുന്ന ഒരു അവസ്ഥ.....
ദര്‍ശനികതയുടെ മുട്ടതോടുകള്‍ കൊണ്ടുണ്ടാകിയ ചുവരുകള്‍ക്കുള്ളില്‍ അടയിരിക്കുന്നവര്‍ എല്ലാം മായയാണെന്ന് വിലപിച്ചെക്കാം. ഇങ്ങനെ ഗിരിപ്രഭാഷണം നടത്തുന്നവനും ഉണ്ടാകും നിരാശ, അവന്റെ പ്രസംഗം ആരും ശ്രദ്ധിച്ചില്ല എങ്കില്‍.മായയുടെ ബന്ധനത്തില്‍ നിന്നും മുക്തനാകതവനും ഉണ്ടാകും കുറച്ചു നിരാശ.

പക്ഷെ നിരാശ മാത്രം ഉണ്ടാകുന്ന ഒരവസ്ഥ അല്ലെങ്ങില്‍ ജീവിതം ആര്‍ക്കും ഉണ്ടാകില്ല. ചിരിയും കളിയും നര്‍മസംഭാഷണങ്ങളും നിരാശക്കും വിഷമങ്ങള്‍ക്കും ഇടയിലായി ഉണ്ടാകുന്നു. അവിടെയാണ് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കുക.
ഇതു മഹത്തായ കാര്യം സംഭവിപ്പിക്കനമെങ്കിലും പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചല്ലേ പറ്റൂ . അകലെ വിജയത്തിന്റെ, സന്തോഷത്തിന്റെതായ നനുത്ത വെട്ടത്തെ നോക്കി നിരാശയുടെ നദി നീന്തി കടക്കുക, അതിനു പ്രചോദനം ഏകാന്‍ വേറെയാര്‍ക്കും കഴിയില്ല, സ്വയം വിചാരിക്കണം.

Saturday, February 13, 2010

കുത്തിക്കുറിപ്പുകള്‍ 2

മഹത്തായ കാര്യങ്ങള്‍ മുന്‍കൂട്ടി നിയതമായവയല്ല. അവ സംഭവിക്കുകയാണ്. ആകസ്മികമായി ഉണ്ടാകുന്ന ചില കാര്യങ്ങളിലൂടെയാണ്‌ ലോകത്തെ മാറ്റിമറിച്ച പല കാര്യങ്ങളും പിറവികൊണ്ടത്.

ഒരുപാട് പ്രയത്നിച്ചു ഒരു മഹത്തായ കാര്യത്തിനായി കാത്തിരിക്കുന്നവന് നിരാശയാവും പലപ്പോഴും ഫലം. പല കഥാക്ര്ത്തുക്കളും  പറയാറുള്ളതുപോലെ, ;ഒരു കഥ ജനിക്കുകയല്ല, അവ സംഭവിക്കുകയാണ്.'
ഒരു മുന്നറിയിപ്പുണ്ട്, അത് ആകസ്മിക വിജയങ്ങളുടെ തേരിലേറി വിജയക്കുതിപ്പ് നടത്താനോരുങ്ങുന്നവര്‍ക്ക് ആണേ.
ആകസ്മികമായി വിജയം മാത്രമാവില്ല വരുന്നത്. തീരെപ്രതീക്ഷിക്കാത്ത സമയതാവും ദുരന്തവും വര്‍ഷിച്ചുകൊണ്ട് അപകടങ്ങള്‍ കടന്നു വരിക.

Remember, നിറയെ, വളവുകളും തിരിവുകളും, കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞ വഴിയാണ് ആകസ്മികതയുടെത്.

കുത്തിക്കുറിപ്പുകള്‍ 1

മഹത്തായ സ്വപ്നങ്ങളുടെ ഫലമായാണ്‌ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങലുണ്ടായതെന്നു ഞാന്‍ പറയണ്ട കാര്യമില്ലല്ലോ. പക്ഷെ സ്വപ്നങ്ങള്‍,  സ്വപ്നങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്.

വിരസമായ, ദുഖവും പിരിമുറുക്കവും നിറഞ്ഞ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലൊരു നാളെയെപ്പറ്റിയുള്ള സ്വപ്നങ്ങളാണ്. ഒന്ന് തകരുംപോഴും മറ്റൊന്ന് കേട്ടിപടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ മിഴിവേറിയ സ്വപ്‌നങ്ങള്‍ തന്നെയാണ്
പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരപൂരകങ്ങളായി ഒരേ തോണിയിലെ യാത്രക്കാരെപ്പോലെയാണ്. സ്വപ്നങ്ങലുള്ളിട്ത്തെ  പ്രതീക്ഷകളുള്ളൂ.
പ്രതീക്ഷകള്‍ നിറഞ്ഞ സ്വപ്നലോകത്ത് ആര്‍കും രാജാവാകാം ആരെയും എന്തും ചെയ്യാം.

പണ്ട് നസീര്‍ ഒരു സിനിമയില്‍ പാടിയതുപോലെ, "സ്വപ്‌നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികലല്ലോ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം....