Saturday, March 6, 2010

ഒരു 'ക' 'പ' കവിത....

കാതരമായിപ്പാടുന്നു പുഴ,
കളകളാരാവമോഴുക്കി
കാണാ മറയത്തിരുന്നു ചിരിക്കുന്നു ഇരുള്‍,
കനച്ച നിശബ്ധതെയെനോക്കി
പാടിപ്പറന്നു പോകും കിളികള്‍
പാടവരമ്പത്തു കൊത്തിപ്പെരുക്കുവാനിരുന്നു
പടിയളന്നു കളഞ്ഞൊരു നെല്ലോക്കെയും
പട്ടിണി വയറു നിറപ്പിച്ചു...
'ക' യെയും 'പ' യെയും കുളമാക്കി, ഇനി എതക്ഷരത്തെ വധിക്കും എന്ന ആലോചനയിലാണ് ഞാന്‍...
ഉത്തരാധൂനിക കവിതയാണ് താങ്കള്‍ ഇപ്പോള്‍ വായിച്ചത്. മലയാളത്തില്‍ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ ഇതിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാവാന്‍ വഴിയുള്ളൂ. വി.സി. ശ്രീജന്‍ സാറും അപ്പന്‍ സാരുമോന്നും ഇത് വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ്,ഞാന്‍ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്‌. അവരൊക്കെ കഴിഞ്ഞാല്‍ മലയാളത്തില്‍, ഉത്തരാധൂനിക സാഹിത്യം മനസ്സിലാക്കാന്‍ കഴിവുള്ളത് എനിക്ക് മാത്രമാണല്ലോ? ഞാനൊരു പുലി തന്നെ..........

No comments:

Post a Comment