Saturday, March 27, 2010

അനശ്വരനായ 'പയ്യന്'.....

പയ്യനെ കുറിച്ചിപ്പോള്‍ എന്താ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല..വെറുതെ കുറച്ച് സമയം ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് 'പയ്യനും' പയ്യന്റെ സൃഷ്ടാവുമാണ്. പിന്നെ ഗൂഗിളിന്റെയും 'എന്റെ സ്വന്തം പ്രതിഭയുടെയും' സഹായത്താല്‍ എഴുതിയുണ്ടാക്കിയതാണ് നിങ്ങളിനി വായിക്കാന്‍ പോകുന്ന പീസ്..........ഒരു 'ജലാമിത്രിക്കുലോക്കിസ്' രചന.....
ഹാസ്യ രചനകള്‍ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വി.കെ.എന്‍ എന്ന
വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ സൃഷ്ടിച്ചു . പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ഉള്ള  അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്. പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 
കാല-ദേശങ്ങള്‍ വി.കെ.എന്നിന്‍റെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്.നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ. 
നിരര്‍ത്ഥകതയുടെ അര്‍ത്ഥം ഇത്രയ്‌ക്ക്‌ അര്‍ത്ഥസംപുഷ്‌ടമായി സാഹിത്യത്തില്‍ ഇതേവരെ ആരും ഉപയോഗപ്പെടുത്തിയതായി കാണുന്നില്ല. ഉദാഹരണമായി
`നൈനം ദഹതി പാവക'-  "നൈനാനെപ്പോലും ഒരു പുല്ലും ചെയ്യാന്‍ ഒക്കുകേല" എന്നു പറയുന്നിടത്ത്‌ ഭഗവത്‌ഗീതാശ്ലോകത്തിന്റെ ആത്മീയ ഗൗരവത്തെ തലയറഞ്ഞുള്ള ഒരു ചിരിയാക്കി, ഒരു ബഹുമതാധിഷ്‌ഠിത സമൂഹത്തിന്റെ പൊതുവായ ആസ്വാദനവിഭവമാക്കി മാറ്റി സ്ഥാപിക്കുന്നു. 
`ഹു ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയാ വൂള്‍ഫ്‌' എന്നതിന്‌ വെള്ളായനി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം എന്നാക്കുന്നതും,
`പലായ ധ്വം പലായ ധ്വം
രേരേദുഷ്‌കവികുഞ്‌ജരാ' എന്നു തുടങ്ങുന്ന ശ്ലോകത്തെ
`ആയിരം മീറ്ററോടട്ടെ
ദുഷ്‌കവി പൊട്ടയാനകള്‍' എന്നും മറ്റും തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭാഷയുടെ ആന്തരാര്‍ത്ഥത്തെ തന്റെ സ്വത്വത്തിലൂടെ പുനഃസൃഷ്‌ടിക്കുകയാണ്‌ മലയാളഭാഷയുടെ ഈ അഭിനവപെരുന്തച്ചന്‍. ഇങ്ങനെ നോക്കുമ്പോള്‍ 72 വര്‍ഷക്കാലത്തെ തന്റെ പരിമിത ആയുസ്സിനുള്ളില്‍ ഒരു ഭാഷയുടെ ആത്മാവില്‍ ഗ്രാമ്യതയുടെയും പുറംലോകത്തിന്റെയും ഉക്തിവൈചിത്ര്യങ്ങള്‍ ഒരു പോലെ ആലേഖനം ചെയ്യുകയും ആ ആഖ്യാനശകലങ്ങളില്‍ ഒരു ജനതയുടെയാകെ ജീവിതപരിച്ഛേദം ആവിഷ്‌കരിക്കുകയും ചെയ്യുക വഴി കാലത്തെ പിന്‍തള്ളിക്കൊണ്ട്‌ തന്റേതായ പാദമുദ്ര മലയാളസാഹിത്യചരിത്രത്തില്‍ ആഞ്ഞുപതിപ്പിക്കുകയും ചെയ്‌ത സമാനതകളില്ലാത്ത കഥാകാരനായിരുന്നു വി.കെ.എന്‍ എന്ന്‌ നിസംശയം പറയാം (രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍,
'വി.കെ.എന്‍ സമാനതകളില്ലാത്ത മലയാളകഥാകാരന്‍')
 അപ്പൊ എന്താ കഥാന്നു ചോദിച്ചാല് പണ്ട് പാച്ചു പറഞ്ഞതുപോലെ, ആഗോള സാമ്പത്തിക മാന്ദ്യം പോലൊരു സംഭവം എന്നെയും അങ്ങട്ട് ബാധിച്ചിരിക്കുന്നു. the lack of economy in the daily affairs... എന്ന് വച്ചാല്‍ കൈയ്യിലുള്ള  വെടിമരുന്നു തീര്‍ന്നുന്നു സാരം...പുതിയതൊന്നു വാങ്ങണം....ആശയദാരിദ്ര്യംന്നു പറയാന്‍ പാടുണ്ടോ?


3 comments:

  1. വെറുതെ ഇരുന്നപ്പോള്‍ അലമാരയില്‍ കണ്ട പയ്യന്‍ കഥകളാണ്, വി.കെ.എന്‍ എന്ന ഹസ്യകുലപതിയെ ഓര്‍മിപ്പിച്ചത്....പയ്യനും, സര്‍ ചാത്തുവും ചാതന്സും എല്ലാം ഉള്ളില്‍ കൂടി പ്രദക്ഷിണം വച്ചു കടന്നു പോയി. അതൊക്കെ ഓര്‍ത്തപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല.....എഴുതിപ്പോയി.....:)

    ReplyDelete
  2. അദ്ദേഹത്തിന്റെ ‘ഇടപെടലുകള്‍’ എനിക്കും ഇഷ്ടമാണ്
    :-)
    ഉപാസന

    ReplyDelete